Saturday, March 4, 2017

കരകളെ തൊടുന്ന കനിവിന്റെ കൈപ്പരപ്പാണ് ജലം. പ്രക്യതിയുടെ കാണാൻ കഴിയുന്ന സന്മനസ്സ്. പ്രാപ്യമായ സാന്ത്വനചികിത്സ. അഴുക്കുകളെ ഉള്ളിൽ അലിയിച്ചുകളയുന്ന ആത്യന്തികമായ കറനാശിനിയും ജലബോധം തന്നെ. ലവണാസുരത്വം പോലും വികാരവിക്ഷോഭങ്ങൾക്ക് അടിപ്പെടാതെ ഉള്ളിലടക്കുന്ന കടൽ പോലെ വിശാലമായ അമ്മപ്പരപ്പ് വേറെ എന്തുണ്ട്? ഭൂമിയുടെ പിടച്ചൊഴുകുന്ന ഞരമ്പുകളാണ് നദികൾ. ജീവന്റെ രൂപാന്തര പരിസരങ്ങളിൽ പ്ലാസ്മാന്വിതമായി അതിനു കൂട്ടുകിടക്കുന്നതും ഈ ജലകോശം(ജല്ലികോശം) തന്നെ. ഒരു പക്ഷേ പ്രപഞ്ചം നമുക്കായി ഒരുക്കിയ ആദ്യത്തെ ആഗോള നെറ്റ് വർക്ക് സംവിധാനവും ഈ ഭൂഗർഭജലം തന്നെ. തുരന്നെടുക്കുന്നത് ഏതു നരകാസുരനായാലും ഇനിയെങ്കിലും പറയുക- അരുത്. വാൽമാക്രി തന്നെയാണ് പ്രക്യതിയുടെ വാൽക്കണ്ണാടി. തവളക്കാലം പോയൊരുകാലത്തിൽ നമ്മൾ അഭയമറ്റ ജീവികളാവും. അപ്പോൾ രക്ഷയ്ക്കായുള്ള ‘ഉഭയസാധ്യത’യും അന്യമായിരിക്കും. അഴിമുഖങ്ങളെ അഴുക്കുകളിൽ നിന്നും തിരിച്ചെടുക്കുക. നദികൾ നമ്മോട് നന്ദി പറയുന്ന കാലത്തിലേയ്ക്ക് തിരിഞ്ഞുകിടക്കുക... അവനവന്റെ തന്നെ ജീവനെ കൊത്തിപ്പറിക്കുന്ന പിരാനകൾ ആവാതിരിക്കുക..RIVERSE OUR RIVERS..
നിയമത്തിന്റെ നൂലാ‘മാല‘കൾ ആർക്കും ഭൂഷണമായിക്കൂടാ, ഏതു 'കരിഞ്ഞ' കാലാവസ്ഥയിലും..
കനപ്പെട്ട ചിന്തകൾ പങ്കുവച്ചിട്ട് കുറേ നാളായി..

ചിലത് അങ്ങനെയാണ്.. കാലത്തെ അതിജീവിക്കും..കാലികമായ മറ്റൊരു ചിന്ത.
ഈ അമ്മ അവർക്കെല്ലാം സ്വന്തം കുഞ്ഞിനെപ്പോലെ..അതിവൈകാരികതയല്ല, അറിവില്ലായ്മയുടെ ആത്മാർഥമായ സ്നേഹമാണത്. നമുക്കിടയിൽ നിന്ന് ഹ്യദയത്തിൽ നിന്ന് പറിച്ചെടുക്കാൻ വയ്യാത്ത ഒരു ജനനേതാവ് എന്നാണ് അവതരിക്കുക?
പിന്നെയും വന്നിതാ ഒരു പുതുചിന്ത..നിളയുടെ മണലിൽച്ചവിട്ടി..മരണത്തിൽതികട്ടി..

കറൻസിക്ക്..ആയ കറൻസികൾ