Saturday, March 4, 2017

ഈ ചിന്തയ്ക്ക് മുഖവുര വേണ്ടല്ലോ.? എന്നാലും ഇത്രയും പറഞ്ഞോട്ടെ: കുലീനതയുടെ ചിഹ്നമായി നെറുകയിൽ ഒരു കുങ്കുമക്കുറി വരഞ്ഞാണ് ത്ധാൻസി റാ‍ണി തുടങ്ങിയ വീരവനിതകളെ പാഠപുസ്തകങ്ങളിൽപ്പോലും കുഞ്ഞുനാളിൽ കണ്ടിട്ടുള്ളത്. കേരളത്തിലെ വീട്ടമ്മമാരെക്കുറിച്ച് ഓർക്കുമ്പോഴും ആ സിന്ദൂരവട്ടം മനസ്സിൽ സൂര്യതേജസ്സോടെ തെളിഞ്ഞുവരും. ഒരു വട്ടപ്പൊട്ടിന്റെ ഗരിമയിൽ സ്ത്രീത്വത്തെ ഇത്ര ലളിതമായും അന്തസ്സോടും കൂടെ കാരിക്കേച്ചർ ചെയ്ത മറ്റൊരു രാജ്യം ഈ ലോകത്തുണ്ടെന്നു തോന്നുന്നില്ല. ആ ആത്മവിശ്വാസത്തിടമ്പിൽ നിന്ന് ചുറ്റിലും അദ്യശ്യമായ ഭീതിയുടെ തീവളയത്താൽ ചുറ്റപ്പെട്ട തിരിനാളമായി നമ്മുടെ മലയാളപ്പെണ്മ മാറിപ്പോകുന്നത് കാണുമ്പോൾ വല്ലാത്ത അരക്ഷിതത്വമുണ്ട്, മനസ്സിൽ..ആകാരപരമായി ഒരു വീടിന്റെ വിളക്കായി ഉദിച്ചുനിന്ന ഒരു വട്ടത്തിൽ നിന്ന് ഉണങ്ങാൻ മടിച്ചുനിൽക്കുന്ന ഒരു ചോരത്തുള്ളിയുടെ രൂപപരിണാമത്തിലേയ്ക്ക് നമ്മൾ പെണ്ണിനെ വളർത്തി(തളർത്തി)യെടുത്തിരിക്കുന്നു. ഒരു ഗ്രാഫിക് ചിന്തകൻ എന്ന നിലയിൽ ഈ ആശയത്തെക്കുറിച്ച് ഇത്രയും പറഞ്ഞുവയ്ക്കണമെന്ന് തോന്നി. നന്ദി.

No comments:

Post a Comment